" ജയിലിൽ പ്രസവിച്ച കുഞ്ഞിന്റെ അച്ഛൻ ആര്"!!!!!!
ചോദ്യം കേട്ട് ശ്വേതാ നായർ അന്വേഷണ കമ്മീഷന് മുൻപിൽ പൊട്ടിക്കരഞ്ഞു.... മൂക്കിൽ നിന്നും രക്തം കിനിഞ്ഞു.... തളർച്ച തോന്നി....
" തികച്ചും വ്യകതിപരമാണ്... ഈ സന്ദർഭത്തിൽ വെളിപ്പെടുത്താൻ പ്രയാസമുണ്ട്".... ഇടറുന്ന ശബ്ദത്തിൽ ശ്വേതയുടെ വാക്കുകൾ പുറത്തേയ്ക് വന്നു .
പോലീസും, മാധ്യമ പ്രവർത്തകരും ഒക്കെ ചോദ്യം ചെയ്യലിൽ എത്രയോ അവർത്തി ശരശയ്യ തീർത്തിരിക്കുന്നു.... അന്നൊന്നും പതറാതെ നിന്നു മറുചോദ്യങ്ങൾക്കൊണ്ട് പ്രതിരോധം തീർത്ത താൻ ഈ ചോദ്യത്തിന് മുൻപിൽ അടി തെറ്റിയോ!!!!!
തന്റെ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു... പക്ഷേ....
കപട ജനസേവനത്തിന്റെ തിരുവസ്ത്രമണിഞ്ഞ പ്രമുഖരിൽ പലരും ഞെട്ടി.... തന്റെ പേരാകുമോ വിളിച്ചു പറയുക!!!!!
ശ്വേത നിശബ്ദയായി ഒഴിഞ്ഞു മാറി.
" കുറിയേടത്ത് താത്രി" യുമായി കിടക്കറ പങ്കുവച്ച അറുപത്തിയഞ്ചു പങ്കാളികളിൽ അറുപത്തി നാലു പേരുകളും ഓരോന്നോരോന്നായി....
'പെരുമ്പടപ്പ് സ്വരൂപം' നിയോഗിച്ച 'സ്മാർത്തവിചാരണ'യ്ക്ക് മുൻപിൽ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു താത്രി. മുപ്പത് നമ്പൂതിരിമാർ... പത്ത് അയ്യർ... പതിമൂന്ന് അമ്പലവാസികൾ... നായൻമാർ... പേരു കേട്ട കഥകളി കലാകാരൻമാർ... സംഗീതജ്ഞർ... പണ്ഡിതൻമാർ.... തന്റെ അച്ഛൻ 'കൽപ്പകശ്ശേരി അഷ്ടമൂർത്തി നമ്പൂതിരിയടക്കം.....
" അറുപത്തിയഞ്ചാമൻ ആര്"?... സ്മാർത്തൻ ജാതവേദൻ നമ്പൂതിരി ആക്രോശിച്ചു...
ശ്വേതാ നായർ.....
കേരള രാഷ്ടീയ സാമൂഹ്യ മണ്ഡലത്തിൽ പ്രചണ്ഡ വാതമായി രൂപം പ്രാപിച്ച് സംഹാരതാണ്ഡവമാടിയ പെൺ പ്രതിഭാസം.... ഭരണ സിരാ കേന്ദ്രങ്ങളിൽ സ്ഫോടനങ്ങൾ സൃഷ്ടിച്ച്... അഴിച്ചുവിട്ട അശ്വമേധമായി ആരാലും പിടിച്ചു കെട്ടാൻ കഴിയാതെ അധികാര പഥങ്ങളിൽ തേരോട്ടം നടത്തിയവൾ.... സർവ്വ ഐശ്യര്യമൂർത്തിയായ ലക്ഷ്മി ദേവിയിൽ നിന്നും... സംഹാരമൂർത്തിയായ മഹാകാളിയിലേയ്ക്കുള്ള വേഷപ്പകർച്ച...... ആ ഉഗ്ര താണ്ഡവത്തിൽ വെട്ടേറ്റ് വീണവർ... മധുകൈ ഭടൻമാർ..... ചണ്ഡമുണ്ഡൻമാർ..... രക്തബീജൻ.... ദാരികൻ.... രുരൂ....
കൽപ്പകശ്ശേരി ഇല്ലത്തെ 'സാവിത്രി' അന്തർജനം " കുറിയേടത്ത് താത്രി" യായി പകർന്നാടി..... ഇവൾ ഇല്ലത്തിന്റെ ശാപമായി മാറും എന്ന ജോത്സ്യപ്രവചനം കേട്ട നാൾ മുതൽ, മാതാപിതാക്കളാലും സന്ധു ബന്ധുക്കളാലും പരിത്യകതയായവൾ സാവിത്രി.... ബാല്യം മുതൽ തന്നെ കടഞ്ഞെടുത്ത മേനിയഴകും അംഗലാവണ്യവും മുഖശ്രീയും സമുന്വയിക്കപ്പെട്ടപ്പോൾ..... കാമവെറി പൂണ്ട സ്വന്തം അച്ഛൻ നമ്പൂതിരി മുതൽ ഇല്ലത്തെ അസ്മാദികളുടെവരെ രതിക്രീഡകളിൽ ചതഞ്ഞരഞ്ഞ ബാല്ല്യം.... ഇളം മാംസത്തിന്റെ രുചി തേടിയെത്തിയ വേതാളങ്ങൾ... ഇല്ലക്കെട്ടിനുള്ളിൽ വച്ച് ഒൻപത് വയസ്സു മുതൽ ബലാൽക്കാരം ചെയ്യപ്പെട്ടവൾ... രതി സുഖത്തിന്റെ ബാലപാഠങ്ങൾ അറിഞ്ഞോ അറിയാതയോ ഒരു കൗമാരക്കാരിയുടെ മൂല്ല്യ ബോധത്തെ എപ്രകാരം സ്വാധീനിച്ചിരിയ്ക്കും!!!!!
താത്രി ഒരു വേശ്യയായിരുന്നില്ല..... പണത്തിന് വേണ്ടി അവൾ ശരീരം വിറ്റിട്ടില്ല ...അവളെ പ്രാപിച്ചവർ സമ്മാനമായി കൊടുത്തത് അവളോ അവളെ വിറ്റവരോ വാങ്ങിയിരിക്കാം ... ഒന്നും കൊടുക്കാതെ കടം പറഞ്ഞവരും ഉണ്ടാകാം.... ബാലിക സഹജമായി കൗതുകം തോന്നിയ ചിലതൊക്കെ.... ചിലരോടൊക്കെ... ചോദിച്ചു വാങ്ങിയിരിക്കാം.... ഒരു മുത്തുമാല... പനിനീര്.... ഒരു താഴമ്പൂ ... ഉടയാടകൾ.... അവൾ അത്രെയൊ ക്കയെ അറിഞ്ഞിരുന്നുള്ളൂ.... കൂലി കിട്ടാതെയിരുന്ന ഇല്ലത്തെ വാല്ല്യക്കാരനും കൂലി ഈടാക്കിയതും നഷ്ടം പരിഹരിച്ചതും താത്രിയുടെ മേനിയഴകിലായിരുന്നു.
തന്നെ താത്രിയോട് ഉപമിക്കുന്നവരുമുണ്ട്.... മറ്റൊരു മാധ്യമ ഭാഷ്യം!!!! ശ്വേത ഓർമ്മിച്ചു.
പൂക്കളോടും...പൂത്തുമ്പികളോടും... പട്ടുടയാടകളോടും കമ്പം തോന്നിയ ബാല്ല്യം.... കാറ്റിനോടും കിളികളോടും കഥ പറഞ്ഞിരുന്ന കാലം.... സ്വപ്നങ്ങൾക്ക് നിറം വെച്ച കൗമാരം... കണ്ണും കാതും തുറന്ന് വെച്ച് പ്രപഞ്ചത്തെ ഉള്ളിലേയ്ക്കു് ആവഹിച്ചെടുത്ത് കാൽപ്പനീകതകളിൽ നീന്തിത്തുടിച്ച മധുര കൗമാരം..... ഹോർമോൺ വ്യതിയാനങ്ങളാൽ ശാരീരികവും മാനസീകവുമായ ഉദ്ദ്വീപനങ്ങളിലൂടെ സ്വപ്നാടനം നടത്തുന്ന കാലം... പ്രണയ പാരവശ്യത്താൽ തന്നെ നോക്കിനിന്ന പൂവാലൻമാരുടെ കടാക്ഷം കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് കണ്ണുകൾക്കൊണ്ട് അമ്പെയ്ത കൗമാരം.
ഗുരുക്കൻമാർക്കും സഹപാഠികൾക്കും ശ്വേത പ്രീയപ്പെട്ട വളായിരുന്നു. 'മിടുക്കിക്കുട്ടിയെന്ന്' അഭിനന്ദനങ്ങൾ കേട്ട് മനം തുടുത്ത സ്ക്കൂൾ ദിനങ്ങൾ. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വിദ്യാലയത്തിന് അഭിമാനമായി മാറിയവൾ... ഏറ്റവും ഉയർന്ന മാർക്കോടെ പത്താം ക്ലാസ്സ് ജയിച്ചപ്പോൾ ഡോക്ടർ ആകണമെന്ന മോഹം.... തന്നിൽ പ്രതീക്ഷയർപ്പിച്ച് മകളുടെ ഭാവി സ്വപ്നം കണ്ട തന്റെ അമ്മ.
" ഒരു വസന്തത്തിന്റെ ദൈർഘ്യമേ കൗമാരത്തിനുള്ളൂ... അത് മുള്ളിൽ ചവിട്ടാതെ കടന്നുപോകണം"..... അമ്മ തന്നെ കൂടെ കൂടെ ഓർമ്മിപ്പിച്ചിരുന്നു.
കൗമാരം മുള്ളിൽ ചവിട്ടാതെ കടന്നുപോയെങ്കിലും.... യൗവ്വനം മുൾപ്പടർപ്പിലായിപ്പോയി.... പൂത്തുലഞ്ഞ നിറയൗവ്വനം കടഞ്ഞെടുത്ത ശരീരത്തിന്റെ അംഗലാവണ്യം കൊണ്ട് പ്രായം കവിതയെഴുതി.... ചെല്ലുന്നിടത്തെല്ലാം കാണികളുടെ കണ്ണിന് വിരുന്നൊരുക്കിയ അംഗവടിവുകൾ.... മാദകത്വം ശാപമായി മാറിയപ്പോൾ കാലിടറിയ യൗവ്വനം.... വിവാഹത്തിൽ കലാശിച്ച ആദ്യ പ്രണയം അക്ഷരത്തെറ്റുകളാൽ വികൃതമാക്കപ്പെട്ട കവിത പോലെ.... കല്ലുകടിച്ച ദാമ്പത്യ ജീവിതത്തോട് വിട പറഞ്ഞ്... വീണ്ടും സ്വപ്നങ്ങളുടെ ചിറകിലേറി പറന്നുയർന്നു ശ്വേത.
പാട്ടു പഠിക്കുന്നതിന് ബന്ധു ഗ്രഹമായ കുറിയേടത്ത് ചെന്ന പത്തു വയസ്സ് തികയാത്ത കുഞ്ഞു താത്രിയെ മൂസ്സാമ്പൂരിയായിരുന്ന നമ്പ്യത്താൻ ഇല്ലത്തെ കുളപ്പുരയിൽ വച്ച് ദിവസങ്ങളോളം പീഡിപ്പിച്ചു. ഇതൊക്കെ വേണ്ടപ്പെട്ടവർ അറിഞ്ഞിട്ടും എന്തുകൊണ്ട് ആരും താത്രിയെ സംരക്ഷിച്ചില്ല? ഇല്ലത്തുള്ളവർ അറിഞ്ഞു കൊണ്ട് കണ്ണടച്ചത് എന്തുകൊണ്ട്? ഉത്തരങ്ങൾ പിന്നീട് താത്രീ മൊഴികളായിത്തന്നെ പുറത്തുവന്നിരുന്നു.
താത്രി വഴി ഇല്ലത്തേയ്ക്ക് വന്നു ചേർന്നിരുന്ന ധനാഗമനങ്ങൾ... തന്റെ ഇളം മാംസം വിറ്റ് പൊന്നും പണവും സമ്പാദിച്ചവരോടും... തന്നെ പിച്ചിച്ചീന്തിയ കാമവെറിയൻമാരോടുമുള്ള പ്രതികാരമായിരുന്നു... പിന്നിടുള്ള കുറിയേടത്ത് താത്രിയിലേയ്ക്കുള്ള വേഷപ്പകർച്ച.
പതിമൂന്നാം വയസ്സിൽ കുറിയേടത്ത് രാമൻ നമ്പൂതിരിയെന്ന വൃദ്ധനെ വേളി കഴിച്ച് കൽപ്പകശ്ശേരി ഇല്ലം വിടുമ്പോൾ താത്രിയും മാദക സൗന്ദര്യത്തിന്റെ മത്തുപിടിപ്പിക്കുന്ന ലഹരിയായി മാറിക്കഴിഞ്ഞിരുന്നു.
"ടീം വിൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ്".... എന്ന സ്വപ്ന സംരംഭം രൂപപ്പെടുമ്പോൾ ശ്വേതാ നായർ അതിന്റെ അമരക്കാരിയായി... ഉയർന്ന നേതൃത്വപാടവവും.... വിപണനതന്ത്രങ്ങളിലെ വശ്യമായ സൂത്രധാരകത്വവും.... നിക്ഷേപകരെ ആകർഷിക്കാൻ പോന്ന എക്സീ ക്യൂട്ടീവിസവും....എല്ലാം ഒത്തുചേർന്നപ്പോൾ ..... ശ്വേതാ നായർ, ടീം വിൻഡ് എനർജിയുടെ അവസാന വാക്കായി മാറി.
തികച്ചും സത്യസന്ധവും സുതാര്യവുമായിരുന്ന ഉദ്ദ്യേശ ലക്ഷ്യങ്ങളോടെ തുടക്കമിട്ട സംരംഭം.... ബിസ്സിനസ്സിൽ കൂട്ടാളിയായിരുന്ന മോഹന കൃഷണന്റെ ചുവടുകൾ അപഥ സഞ്ചാരം ആരംഭിച്ചപ്പോഴെ തടഞ്ഞതാണ്.... പക്ഷേ പിന്നീട് അത് ചെന്നെത്തിയത് 'ആട്ടിൻ തോലണിഞ്ഞ' രാഷ്ട്രീയ ചെന്നായ്ക്കളുടെ കൈകളിലായിരുന്നു.
ടീം വിൻഡ് എനർജിയുടെ മുഖ്യ വിപണന ഏജന്റായി ശ്വേതാ നായർ മാറുകയായിരുന്നു. മന്ത്രി മന്ദിരങ്ങളിലും ജനപ്രതിനിധികളുടെ താവളങ്ങളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമൊക്കെ കൂടിക്കാഴ്ചകൾക്കായി കാത്തിരുന്നു. വി.ഐ.പി.കൾക്ക് ഒപ്പമുള്ള മീറ്റിംഗുകൾ... വിദേശ യാത്രകൾ.... ഒരു മോഹപ്പക്ഷിയായി.... ശ്വേത പറന്നു നടന്നു... സ്ത്രീയെ എന്നും കച്ചവടക്കണ്ണോടെ മാത്രം കണ്ടിരുന്ന തന്റെ പ്രവൃത്തന മേഖലയിൽ തന്നെയും തന്റെ സ്വപ്ന പദ്ധതിയെയും ഉയർത്തിപ്പിടിച്ച് വിലപേശി. പ്രമുഖരും സമ്പന്നരും സന്നിഹിതരാകുന്ന വലിയ മീറ്റിംങ്ങുകളിൽ ശ്വേത നിറഞ്ഞാടി... വശ്യമായ സമീപനവും ചടുലമായ വാഗ്വൈഭവും.... ഉന്നതരുടെ ശ്രദ്ധയാകർഷിച്ചു.... വൃദ്ധനിൽ പോലും കാമമുണർത്താൻ പോന്ന തന്റെ മേനിക്കൊഴുപ്പിൽ.... അതിന്റെ അംഗ പ്രത്യംഗങ്ങളെ... 'ഖദറിട്ട ദൈവങ്ങളുടെ" കഴുകൻ കണ്ണുകൾ കൊത്തിവലിക്കുന്നുണ്ടെന്ന് താൻ അറിഞ്ഞു.... അതിന്റെ ചൂടും ചൂരും അറിയാൻ ഒളിഞ്ഞും തെളിഞ്ഞും അവർ വല വീശി.... എന്തും ചെയ്യാൻ അവർ തയ്യാറായിരുന്നു.
അധികാരത്തിന്റെ' എല്ലിൻ കഷണങ്ങൾ' കാട്ടി തന്നെയും തന്റെ സ്വപ്നങ്ങളെയും വിഷമ വൃത്തത്തിലാക്കി. തന്റെ രാപ്പകലുകൾക്ക് അവർ വില പറഞ്ഞു.
തന്റെ വ്യക്തിത്വത്തെ സൂക്ഷിക്കാനും നഷ്ടപ്പെടാതെ പിടിച്ചു നിൽക്കാനും ശ്രമിച്ചെങ്കിലും... പലപ്പോഴും മനമിടറി... മനസ്സിടറിയെങ്കിലും.... കാലിടറാതെ പണിപ്പെട്ടു.....
പക്ഷേ...... സ്ത്രീ എന്ന പരിമിതികൾക്കപ്പുറം..... എപ്പോഴാണ് ചുവടുകൾ പിഴച്ചത് ...... താൻ വീണിരിക്കുന്നു..... വീഴ്ത്തി എന്നു പറയുന്നതാണുചിതം. ചതുപ്പിൽ നിന്ന് ചതുപ്പിലേയ്ക്ക് തന്റെ കാലുകൾ ആഴ്ന്നു തുടങ്ങി.
തന്നെ ചതിച്ചതാരാണ്? അതിരുകളില്ലാത്ത തന്റെ സ്വപ്നങ്ങളോ? നിശ്‌ചയദാർഡ്യത്തോടെ താൻ വെച്ച ചുവടുകൾ പിഴച്ചതെങ്ങനെ!.... സൗന്ദര്യം സ്ത്രിയ്ക്ക് ശാപമായി മാറുന്നതെങ്ങനെ?..." പെണ്ണൊരുമ്പെട്ടാൽ" അവൾക്ക് മുൻപിൽ സാമ്രാജ്യങ്ങൾ തകർന്നടിഞ്ഞിട്ടുണ്ട്.... കിരീടവും ചെങ്കോലും നഷ്ടമായ ചക്രവർത്തിമാരുണ്ട്.
പക്ഷേ... താൻ അങ്ങിനെയായിരുന്നോ? ഒരിക്കലുമല്ല....തന്റെ ലക്ഷ്യത്തിനു വേണ്ടി സ്വീകരിച്ച മാർഗ്ഗം... നേരുള്ളതായിരുന്നു.... ഒരു പെൺകരുത്തിന്റെ പിൻബലത്തിൽ താൻ ഇറങ്ങിത്തിരിക്കുമ്പോൾ, കൈമുതലായി ഉണ്ടായിരുന്നത് തികഞ്ഞ ആത്മവിശ്വാസവും സത്യസന്ധതയും നിശ്ചയദാർഢ്യവുമായിരുന്നില്ലേ... എന്നിട്ടും......
ഏതു സിംഹാസനത്തിലിരിക്കുന്ന പുരുഷനും അവന്റെ ഔന്ന്യത്യത്തിന്റെ ഔപചാരികതകൾ മറന്ന് സ്ത്രീ സൗന്ദര്യത്തോടും അവളുടെ ശരീരത്തോടും അടിയറവുപറയുന്ന നിമിഷം. പണ്ഡിതനും പാമരനും എന്നില്ല.... ചണ്ഡാളനും ബ്രാഹ്മണനുമില്ല.... കുബേരനും കുചേലനുമെന്നുമില്ല.... താനത് അറിഞ്ഞതാണ്...
മന്ത്രിപുംഗവൻമാർ... ജനപ്രതിനിധികൾ.... നക്ഷത്ര ചിഹ്നങ്ങൾ ചുമലിൽ വഹിക്കുന്ന കാക്കിപ്പരിഷകൾ.... കലാകാരൻമാർ.... എന്തിനേറെ.... സാധരണക്കാരനായാലും.... സ്ത്രീയെ അടുത്ത് കണ്ടാൽ ധമിനികളിൽ രക്തസമ്മർദ്ധമുയരുന്നതെന്തുകൊണ്ടാണ്?.... അവൾക്ക് ചെയ്ത് കൊടുക്കുന്ന സേവനത്തിന് പ്രത്യുപകാരമായി അവളുടെ ശരീരം ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ്?.... വികാരത്തെ വിവേകം കൊണ്ട് കീഴ്പ്പെടുത്താൻ കഴിയാത്ത അധമൻമാർ.... തന്റെ സഞ്ചാരപഥങ്ങളിൽ കണ്ടുമുട്ടിയവരെല്ലാം .... ആവശ്യപ്പെട്ടതും അതു തന്നെയായിരുന്നില്ലേ.....
രാമൻ നമ്പൂതിരിയുടെ വേളിയായി പതിമൂന്നാം വയസ്സിൽ കുറിയേടത്ത് ഇല്ലത്തെത്തിയ താത്രിയുടെ പ്രഥമരാത്രിയിലെ കിടപ്പറ പങ്കിടാൻ ഭർത്താവും... അയാളുടെ ജ്യേഷ്ഠനും തമ്മിൽ കടിപിടി കൂടി.
ആ ഇല്ലക്കെട്ടിലെ ഇരുൾ മൂടിയ ഉറക്കറയിൽ നിന്ന് പിന്നീട് കുറിയേടത്ത് താത്രി സഞ്ചരിച്ചത് തന്നിഷ്ട പ്രകാരവും.... തനിക്ക് ബോധിച്ചതു പോലെയുമായിരുന്നു.
തന്റെ ഇളം ശരീരം പിച്ചിച്ചീന്തി അനുഭവിച്ച സ്വന്തം അച്ഛനും സഹോദരനും ഉൾപ്പെടുന്ന കാമവെറിയൻമാരെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു.
നമ്പൂതിരി പെൺകിടാവിന്റെ 'മറക്കുട' നീക്കി അവൾ വഴി തെളിച്ചു... ഒന്നും നഷ്ടപ്പെടാനില്ലായിരുന്നു താത്രിയ്ക്ക്. കവർന്നെടുക്കപ്പെട്ട തന്റെ പവിത്രമായ സ്ത്രീത്വത്തെക്കുറിച്ച് പിന്നീടവൾ ദു:ഖിച്ചില്ല....മറിച്ച് അവൾ ജീവിതം ആസ്വദിക്കുവാൻ തീരുമാനിച്ചു. കിടപ്പറയിൽ ഒരു വേശ്യയെപ്പോലെ... വാക്കിലും നോക്കിലും ഒരു കാമുകിയായി....
കാമാസക്തയായ ഒരു വേശ്യയായി താത്രിയെ തരം താഴ്ത്തിക്കണ്ടിരുന്നു സമൂഹത്തിലെ ചിലർ..… മനോരോഗിയായിരുന്നുവെന്ന് മറ്റു ചിലർ.... എന്നാൽ താത്രിയെ "ദേവീ" സങ്കൽപ്പമായി കാണുന്ന ചില ഉൽക്കൃഷ്ട മാനസരു മുണ്ട്.
വാശിയായിരുന്നു താത്രിയ്ക്ക്.... സമൂഹത്തോട്.... വ്യവസ്ഥിതികളോട്.... തന്നെ വെറും ഉപഭോഗ വസ്ഥുവായിക്കണ്ട് ഇല്ലക്കെട്ടിനുള്ളിൽ നരകിച്ച് തീരാൻ വിധി കൽപ്പിച്ച സ്വസമുദായത്തിലെ യാഥാസ്തിക ആചാര വ്യവസ്ഥിതികളോട്..... അവളുടെ മാദക സൗന്ദര്യത്തിന്‌മുൻപിൽ പുരുഷലോകം കീഴടങ്ങി.
അവൾ ക്ഷണിച്ചു...... തന്റെ കിടപ്പറയിലേക്ക്..... അക്കാലത്തെ പ്രസിദ്ധരായ പണ്ഡിതൻമാരെ.... സംഗീതജ്‌ഞരെ..... കഥകളി കലാകാരൻമാരെ..... ഊഴം വെച്ച് അവർ വന്നു..... നളനായും..... അർജ്ജുനനായും.... ഭീമനായും.... കീചകനായും.....അവളുടെ തളിർ മേനിയിൽ കഥ പറഞ്ഞ് ആടി.....
തന്നെയും ഒരു അപഥ സഞ്ചാരിണിയായി വരുത്തി തീർക്കാനുള്ള ചതുരംഗ കളിയിൽ രാഷ്ട്രീയക്കാരെയും മാധ്യമ ഷണ്ഡൻമാരെയും ശ്വേത സധൈര്യം നേരിട്ടു.
"ആസകലം നനഞ്ഞു, ഇനി കുളിച്ചു കയറുക"..... ശ്വേത കൂടുതൽ കരുത്ത് ആർജ്ജിച്ചു. ലക്ഷ്മി ദേവിയിൽ നിന്ന് ഭദ്രകാളിയിലേക്കുള്ള രൂപമാറ്റം.... തന്റെ സ്വപ്നങ്ങളുടെ ചിറകറ്റ് വീഴുന്നത് അവൾ അറിഞ്ഞു....
" ടീം വിൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ മറവിൽ ശ്വേതാ നായർ കോടികൾ മുക്കി"....... വലിയ തലക്കെട്ടിൽ മാധ്യമങ്ങൾ ആഘോഷിച്ചു..... ചർച്ചകൾ.... അഭിമുഖങ്ങൾ.... അറസ്റ്റ്.... ലോക്കപ്പ്...
"ശ്വേതാ തരംഗത്തിൽ' കേരള രാഷ്ടിയം ആടിയുലഞ്ഞു.... മന്ത്രിമാരും.... എം.പിമാർ.... എം എൽ എ മാർ.... പോലീസ് ഓഫീസർമാർ... എന്തിനേറെ.... മന്ത്രി മുഖ്യനെപ്പോലും ശ്വേത അവരുടെ സാരിത്തുമ്പിൽ കെട്ടിയിട്ട് വട്ടം കറക്കി.... ശ്വേതയുടെ ഒരു വാക്കിന് വേണ്ടി മാധ്യമങ്ങൾ കണ്ണും കാതും തുറന്നു വച്ചു.... കസേരകൾ ഇളകിയാടി.... ഉന്നതൻമാരുടെ ഉറക്കം കെട്ടു.... പ്രതിപക്ഷം കൂക്കിവിളിച്ചു.... സർക്കാർ..... ശ്വേത അഴിച്ചു വിട്ട ചുഴലി കൊടുങ്കാറ്റിൽ കടപുഴകി നിന്നാടിയുലഞ്ഞു.... അവൾ പൊട്ടിച്ചിരിച്ചു..... ഭരണ ചക്രം തിരിക്കുന്നവരുടെ നെഞ്ചിൽ കയറി നിന്ന് അവൾ ഉന്മാദ നൃത്തമാടി......
" ദയവു ചെയ്ത് എന്റെ പേര് പറയരുത്"..... 'അത്‌ഭുതക്കുട്ടി' എം.പി. കേണപേക്ഷിച്ചു....
ഒടുവിൽ എല്ലാം തകർത്തെറിഞ്ഞ്... ബിസിനസ്സ് ലോകം അറിയപ്പെടേണ്ട ഒരു വ്യക്തി പ്രഭാവമായി മാറേണ്ടിയിരുന്ന ശ്വേതാ നായർ എന്ന പെൺകുട്ടിയെ..... കേരളത്തിലെ മാംസദാഹികളായ കപട രാഷ്ടീയക്കാർ "കള്ള ചതുരംഗത്തിലൂടെ" തോൽപ്പിച്ച് ഇരുമ്പഴികൾക്കുള്ളിലാക്കി.
കുറ്റം എല്ലാം അവളിൽ ചാർത്തപ്പെട്ടു, അവളുടെ മാംസം തിന്നവരും.... രക്തം കുടിച്ചവരും... അലക്കിത്തേച്ച ഖദർ കുപ്പായത്തിനുള്ളിൽ സുരക്ഷിതരായി വിരാജിച്ചു.
നാലാം കിട രാഷ്ട്രീയ ചേരിപ്പോരിന് അവർ അവളെ ആയുധമാക്കി ഉപയോഗിച്ചു....
ജയിൽ മുറിയിലെ തണുത്ത് വിറങ്ങലിച്ച തറയിൽ വിരിച്ച പായിൽ ഉറങ്ങാൻ കഴിയാതെ അവൾ കിടന്നു. കൊടുംകുറ്റവാളികളും...കൊലപാതകികളും.... കവർച്ചക്കാരികളുമായ സ്ത്രീകൾ അവൾക്ക് ചുറ്റുമിരുന്ന് പരിഹസിച്ചു... ഉറക്കം നഷ്ടപ്പെട്ട രാത്രികളിൽ... പുറത്തേക്കുള്ള ഇരുട്ടിലേക്കവൾ നോക്കി നിന്നു.... അടി വയറിൽ കൈ വിരലുകൾ കൊണ്ട് മെല്ലെ തടവി... അവിടുത്തെ ചെറു ചലനങ്ങൾ അവൾ തിരിച്ചറിഞ്ഞു... പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയവനെ ഓർത്തു....
" എല്ലാവരുടെയും മുന്നിൽ വച്ച് പരസ്യമായി ഞാൻ നിന്നെ താലി ചാർത്തി സ്വന്തമാക്കും" പ്രണയ പാരവശ്യത്തിൽ അയാളുടെ വാക്കുകൾ.... രാഷ്ട്രീയ സാംസ്ക്കാരിക മണ്ഡലത്തിലെ ഉന്നതൻ.... യുവ നേതാവ്.... കലാകാരൻ.... അയാളുടെ ദാമ്പത്യം ആടിയുലഞ്ഞു.... രാധാഭായി തങ്കച്ചി വിവാഹ മോചനം ആവശ്യപ്പെട്ടു....തനിക്ക് വേണ്ടി അയാൾ എല്ലാം ത്യജിക്കുമെന്നവൾ കരുതി...
ശ്വേത അമ്മയെ ഓർത്തു.... ഏതു പ്രതിസന്ധിയിലും തനിക്ക് ധൈര്യം പകർന്ന് കൂടെ നിന്ന അമ്മ... മുത്തശ്ശി.... തന്റെ മകൻ... തകർന്നടിഞ്ഞ തന്റെ സ്വപ്നങ്ങളെക്കുറിച്ചോർത്തു.... തന്നെ ചതിച്ചവരെ ഓർത്തു,... ജയിലഴിക്കുള്ളിൽ ചുരുണ്ടു കൂടി കിടന്ന് അവൾ തേങ്ങി... എന്തൊക്കെ ആരോപണങ്ങളാണ് തനിക്കെതിരെ ഉയരുന്നത്..
പിതൃതുല്ല്യനായി താൻ കരുതിയിരുന്ന... രാജസിംഹാസനത്തിലിരുന്ന്..." നീ എനിക്ക് മകളെപ്പോലെയാണെന്ന് ആവർത്തിച്ച് പറഞ്ഞ് തന്നിലൂടെ സാമ്പത്തിക നേട്ടം ലാക്കാക്കി അധികാര ദുർവിനിയോഗത്തിന് പോലും അനുയായികൾക്ക് അനുവാദം നൽകി കോടികൾ സമ്പാദിച്ച വന്ദ്യ വയോധികനായ വ്യകതിപോലും തന്റെ ശരീരം കൊതിച്ച് തന്നെ അയാളുടെ കിടപ്പറയിലെത്തിച്ച്.... ഒരു വികൃതി കുട്ടിയെപ്പോലെ തന്റെ ശരീരത്തിൽ വികൃതി കാണിച്ചപ്പോൾ.... മൗനമായി സഹിക്കാനെ തനിക്ക് കഴിഞ്ഞുള്ളൂ....
ജയിലിലെ ദിന രാത്രങ്ങൾ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.... ഒട്ടും ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത കറുത്ത ദിനങ്ങൾ.... ഒരുപാട് മോഹങ്ങളുള്ള ഒരു സാധാരണ പെൺകുട്ടിയായിരുന്ന താൻ സ്വന്തം കാലിൽ നിന്ന് ഉയരുവാൻ കൊതിച്ച് ഇറങ്ങിത്തിരിക്കുമ്പോൾ.... ഇങ്ങനെയൊന്നുമാവുമെന്ന് വിചാരിച്ചില്ല..
ജയിലിൽ വച്ച് ശ്വേത തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി. ആരോരുമില്ലാതെ ഒരു അനാഥയെപ്പോലെ... വെറുക്കപ്പെട്ടവളായി.... വേദനയ്ക്ക് ഒടുവിൽ അവൾ പിറന്നു....
" ആരുടേതാവുമോ ആവോ?.... സഹതടവുകാർ പരിഹസിച്ചു...
" എങ്ങിനെ പറയാൻ പറ്റും?.... മന്ത്രിയോ... എം.എൽ.എ യോ... കളക്ടറോ... സിനിമാ നടനോ.... അതോ പോലീസ് കാരനോ?.... ആർക്കറിയാം... കേരളം ചർച്ച ചെയ്തു.... ശ്വേതയുടെ കുട്ടിയുടെ അച്ഛൻ ആരായിരിക്കും!!!!!
തന്റെ കുഞ്ഞിന്റെ പിതൃത്വം താൻ എങ്ങിനെ വിളിച്ചു പറയും... ഇല്ല അത് താനാരോടും പറയില്ല.... താൻ കൊടുത്ത വാക്കാണ്.... താൻ പ്രാണനെപ്പോലെ സ്നേഹിച്ചയാൾ അപമാനിക്കപ്പെടാൻ പാടില്ല...അയാൾ ഏറ്റുപറയുന്നതു വരെ.... കലാകാരനായും... രാഷ്ട്രീയക്കാരനായുമുള്ള ആ ഇരട്ടമുഖങ്ങൾ ഹ്രദയ ദർപ്പണത്തിൽ മിന്നിമറഞ്ഞു.... മന്ത്രി കുമാരനായും... മന്ത്രിയായും... കേരളത്തിന്റെ കലാ സാംസ്ക്കാരിക രാഷ്ട്രീയ മണ്ഡലത്തിൽ ജ്വലിച്ചു നിൽക്കുന്ന പ്രതിഭ.... തന്റെ കുഞ്ഞിന്റെ പിതൃത്വം അയാൾക്ക് നേരേ ചൂണ്ടു വിരലുകൾ ഉയർത്തിക്കൊണ്ട് വാർത്ത കൊണ്ടാടുവാൻ ശത്രുക്കളും മിത്രങ്ങളും മാധ്യമ പാപ്പരാസികളും മത്സരിക്കുമ്പോഴും... താൻ മൗനമായിരുന്നു.
താത്രിയുടെ വിചാരണ ഒരു വട്ടം പൂർത്തിയായി.... താത്രിയുമായി സമ്പർക്കം പുലർത്തിയ പല പ്രമുഖരുടെയും പേരുകൾ അവർ വിളിച്ചു പറഞ്ഞു... പേര് വെളിപ്പെടുത്തിയ വർക്കെല്ലാം 'പെരുമ്പടപ്പിന്റെ വിചാരണ സഭാ മുൻപാകെ ഹാജരാകാൻ അറിയിപ്പുകൾ പോയി... ഹാജരായവരിൽ പലരും കുറ്റം നിഷേധിച്ചു. പക്ഷേ.... താത്രി ബുദ്ധിമതിയായിരുന്നു .... തന്നെ തകർത്തെറിഞ്ഞ നമ്പൂതിരി സമുദായത്തോടുളള പക അഗ്നിയായി അവളിൽ ആളിക്കത്തിയിരുന്നു. ഓരോ ജാരൻമാരുടെയും രഹസ്യ ഭാഗങ്ങളിലെ അടയാളങ്ങൾ കൃത്യമായി താത്രി കുറിച്ച് സൂക്ഷിച്ചിരുന്നു..... കുറ്റം നിഷേധിക്കുന്നവരുടെയെല്ലാം വായടപ്പിച്ചു കൊണ്ട് താത്രി തെളിവുകൾ നിരത്തി.....
താത്രിയ്ക്ക് വധഭീഷണി ഉണ്ടായതിനെ തുടർന്ന്, കുറിയേടത്തെ 'അഞ്ചാം പുരയിൽ' നിന്നും കൊച്ചീരാജാവിന്റെ ആസ്ഥാനമായ തൃപ്പൂണിത്തുറ 'കുന്നിൻമേൽ ബംഗ്ലാവിൽ' സുരക്ഷ സംവിധാനങ്ങൾ ഒരുക്കി മാറ്റി പാർപ്പിച്ചു
'സ്മാർത്തവിചാരണ' രണ്ടാം ഘട്ടം ആരംഭിച്ചു, ഒട്ടും പതറാതെ താത്രി വിചാരണയെ സധൈര്യം നേരിട്ടു. ജാതവേദന്റെ ദാർഷ്ട്യത്തിന് മുൻപിൽ ലവലേശം കൂസാതെ വെല്ലുവിളികൾ ഉയർത്തി...
ഒരു വേള ശ്വേത ഒരുമ്പെട്ടിരുന്നെങ്കിൽ...മന്ത്രിക്കസേരകൾ ഇളകി വീഴുമായിരുന്നു. ഒരു ജന്മത്തിൽ അനുഭവിക്കേണ്ടത്തിന്റെ നാലിരട്ടി അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു. കൂടെ നിന്നവർ എല്ലാം തന്നെ കൈ ഒഴിഞ്ഞു... തന്റെ അഭിഭാഷകനെ പോലും ശത്രു പക്ഷം വിലക്കെടുത്തു.... ഒടുവിൽ തന്റെ ജീവനുപോലും സുരക്ഷയില്ലാതെയായപ്പോഴും... ശ്വേത തളർന്നില്ല..... തീയിൽ കുരുത്തവൾ.....
ജീവിതം അങ്ങിനെയാണ്..... ചിലരെ ചിരിപ്പിക്കുമ്പോൾ.... മറ്റു ചിലരെ കരയിക്കും....
" ജയിലിൽ പിറന്ന കുട്ടിയുടെ അച്ഛൻ ആരാണ്"?...... അന്വേഷണ കമ്മീഷൻ ചോദ്യം ആവർത്തിച്ചു.
ഏതു കൊടുങ്കാറ്റിനേയും അതിജീവിച്ച ശ്വേത നായർ എന്ന വൻമരം.... ഈ ചോദ്യത്തിന് മുൻപിൽ തളർന്നതെന്തേ....
" ഇല്ല..അത് തികച്ചും വ്യക്തിപരമാണ്... പറയാൻ ബുദ്ധിമുട്ടുണ്ട്"... അത് ആരും അറിയേണ്ട..... തന്റെ ഹൃദയത്തിൽ താനത് സൂക്ഷിക്കും....
" ഗുൽമോഹറും..... ചെമ്പരത്തിയും... പൂക്കളല്ലേ.... രണ്ടിനും ഒരേ നിറമല്ലേ.... ചുവപ്പ്, എന്നിട്ടെന്തേ ഒരു വളെ പ്രണയമെന്നും.... ഒരുവളെ ഭ്രാന്തിയെന്നും വിളിച്ചു....
" അറുപത്തിയഞ്ചാമൻ ആര്"?!!!!
സ്മാർത്തൻ ചോദ്യം ആവർത്തിച്ചു...
" അറുപത്തി നാലു പേരുകൾ "സാധനം" പറഞ്ഞു കഴിഞ്ഞു.... അറുപത്തിയഞ്ചാമത്തെ പങ്കാളി ആരാണ്?
രാജാവും മീമാംസകരും കാതുകൂർപ്പിച്ചു .....
താത്രി ഉള്ളാലെ ചിരിച്ചു.. പരിഹാസത്തോടെ.... അറപ്പോടെ.... വെറുപ്പോടെ.....
വിരലിൽ കിടന്ന അടയാളമോതിരം ഊരി.... അറുപത്തിയഞ്ചാമൻ കിടക്ക പങ്കിട്ട് പോകാൻ നേരം സമ്മാനമായി കൊടുത്തതാണ്..... മോതിരം ദാസിയുടെ കൈയ്യിലൂടെ സ്മാർത്തന് കൊടുത്തു കൊണ്ട് താത്രി ചോദിച്ചു....
"ഈ പേരും ഞാൻ പറയണമോ"?.....
മോതിരം കണ്ട സ്മാർത്തനും രാജാവും ഞെട്ടി......
"വേണ്ടാ ..... വിചാരണ അവസാനിപ്പിക്കാം."..... രാജാവ് കൽപ്പിച്ചു!!!!
നാൽപ്പത് ദിവസം നീണ്ടു നിന്ന താത്രിയുടെ സ്മാർത്തവിചാരണ അവസാനിച്ചു.
മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്ത ഇരുതല മൂർച്ചയുള്ള കൊടിയ സ്ത്രീ ചൂഷണ വ്യവസ്ഥിതിതിയെയാണ് കുറിയേടത്ത് താത്രി തന്റെ സ്ത്രീ ശരീരം കൊണ്ട് തകർത്തെറിഞ്ഞത്.
തന്റെ ശരീരം പങ്കിട്ട അറുപത്തിനാല് പ്രമുഖരെ വിചാരണ വേളയിൽ വെളിപ്പെടുത്തുമ്പോഴും.... അവർക്കെല്ലാം തന്നോടൊപ്പം സാമുദായിക ഭ്രഷ്ട് ശിക്ഷയായി ലഭിച്ചപ്പോഴും .... സദാചാര വിചാരണ നടത്തുന്ന സ്മാർത്തനെയും.... മീമാംസകരെയും .... രാജാവിനെപ്പോലും നിയന്ത്രിക്കാനുള്ള കടിഞ്ഞാൺ താത്രിക്കുട്ടിയുടെ കൈവശം ഉണ്ടായിരുന്നു.
മറക്കുടയുടെ മറ നീക്കി ... യാഥാസ്ഥിക പുരുഷ മേധാവിത്വത്തിന് നേരേ തന്റെ ശരീരം പടവാളാക്കി ഒറ്റയാൾ പടനയിച്ച "കുറിയേടത്ത് താത്രി" ഒരു ഓർമ്മപ്പെടുത്തലാണ്....
സത്യമോ... മിഥ്യയോ.... ചരിത്രം പറയുന്നതു പോലെ... പ്രേതമായി തീർന്ന താത്രിയെ, കൽപ്പകശ്ശേരി ഇല്ലത്തെ കല്ലിൽ ആവാഹിച്ചിരുന്നിരിക്കണം..... ഒരു പക്ഷേ അതിന്റെ പുനർജന്മമായിരിക്കാം.... കാർത്യായനി ക്ഷേത്രത്തിലെ "മാധവി ലത" യെങ്കിൽ..... കുറിയേടത്ത് താത്രി നമുക്കിടയിൽ ഇപ്പോഴുമുണ്ട്....
കോയമ്പത്തൂരിലെ പുതിയ ഓഫിസിൽ....... ക്യാബിന്റെ വാതിൽ തുറന്ന് അകത്തേക്ക് കടക്കുമ്പോൾ.... നിറഞ്ഞ ചിരിയോടെ ശ്വേത അഭിവാദനം ചെയ്തു ..... നീലയിൽ വെളുത്ത ബോർഡർ തുന്നിച്ചേർത്ത സാരിയിൽ കറങ്ങുന്ന കസേരയിൽ ഇരിക്കുന്ന ശ്വേത പഴയതിലും സുന്ദരിയായിരുന്നു..... ഏറെ ആത്മവിശ്വാസവും .... നിശ്ചയദാർഡ്യവും സ്പുരിക്കുന്ന മുഖത്തോടെ..... തന്നെ തനിക്കല്ലാതെ മറ്റാർക്കും തോൽപ്പിക്കാനാവില്ല...... എന്ന് വിളിച്ചോതുന്ന വ്യക്തിത്വം.