വീണ്ടും പുലർകാല മെത്തുന്നതും കാത്ത്,
എന്തേ തനിച്ചു നിൽക്കുന്നൊരീ പാതയിൽ.
മുന്നോട്ടൊരൽപം നടന്നീടിലെത്തിടും,
രാജവീഥിക്കു സമാനമാം പാതയിൽ.
ഒറ്റക്കു പോയിടിൽ ഒറ്റയടിപ്പാത-
യാത്രകൾ ദുഷ്കരമാകുമെന്നോർക്കുക.
നിൻ പ്രിയരൊത്തു വേണം നിൻ്റെ യാത്രകൾ,
ആസ്വദിക്കാമപ്പോഴോരോ നിമിഷവും.
ഒന്നിച്ചു പോകുന്ന നേരങ്ങളിൽ എത്ര,
ശുഷ്കമാം പാതയും വിസ്തൃതമായിടും.
പാതകളെത്രയിടുങ്ങിയതാവിലും,
ലക്ഷ്യബോധത്തോടെയാവണം യാത്രകൾ.
യാത്രയിൽ നിന്നോടു ചേരുന്നവരിലേ-
ക്കാത്മവിശ്വാസം പകർന്നു നീ നൽകണം
മായാത്തൊരു ചിരി നിൻ മുഖത്തുണ്ടെങ്കിൽ,
സംതൃപ്തരാക്കിടാമേറെ മുഖങ്ങളെ.
ഒരു പുഞ്ചിരിക്കു നാം കാരണമായിടിൽ,
സഫലമാണീ ജൻമമെന്നതു നിശ്ചയം.
എന്തേ തനിച്ചു നിൽക്കുന്നൊരീ പാതയിൽ.
മുന്നോട്ടൊരൽപം നടന്നീടിലെത്തിടും,
രാജവീഥിക്കു സമാനമാം പാതയിൽ.
ഒറ്റക്കു പോയിടിൽ ഒറ്റയടിപ്പാത-
യാത്രകൾ ദുഷ്കരമാകുമെന്നോർക്കുക.
നിൻ പ്രിയരൊത്തു വേണം നിൻ്റെ യാത്രകൾ,
ആസ്വദിക്കാമപ്പോഴോരോ നിമിഷവും.
ഒന്നിച്ചു പോകുന്ന നേരങ്ങളിൽ എത്ര,
ശുഷ്കമാം പാതയും വിസ്തൃതമായിടും.
പാതകളെത്രയിടുങ്ങിയതാവിലും,
ലക്ഷ്യബോധത്തോടെയാവണം യാത്രകൾ.
യാത്രയിൽ നിന്നോടു ചേരുന്നവരിലേ-
ക്കാത്മവിശ്വാസം പകർന്നു നീ നൽകണം
മായാത്തൊരു ചിരി നിൻ മുഖത്തുണ്ടെങ്കിൽ,
സംതൃപ്തരാക്കിടാമേറെ മുഖങ്ങളെ.
ഒരു പുഞ്ചിരിക്കു നാം കാരണമായിടിൽ,
സഫലമാണീ ജൻമമെന്നതു നിശ്ചയം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ